Sunday, December 28, 2008

വ്യവസായം, മോഡിയെ കണ്ടുപടിക്കൂ.

മലയാളമനോരമയുടെ വാർത്തയിൽനിന്നും പത്രത്തിൽ നിന്നും അബ്ദുള്ളക്കൂട്ടി എം.പിയുടെ വാക്കൂകൾ അറിഞ്ഞപ്പോൾ വളരെ സന്തോഷമ്മാണ് ഉണ്ടയത്. അതേ വ്യവസായനയം എങ്ങിനെ ആയിരിക്കണം എന്നതിനെ കുറിച്ച് തെന്റെ വീക്ഷണം പക്ഷപാതിത്വമോ മുൻ‌വിധിയോ കൂടാതെ തുറന്നൂപറയുവാൻ അദ്ദേഹം തയ്യാറായിരിക്കുന്നു.


മോഡിയുടെ വർഗ്ഗീയ ഫാസിസ്റ്റു നയങ്ങളോട്‌ ശക്തമായ അഭിപ്രായഭിന്നത നിലനിത്തിക്കൊണ്ടുതന്നെ അബ്ദുള്ളക്കുട്ടി എം.പി ആ സത്യം തുറന്ന്ഉപറഞ്ഞിരിക്കുന്നു.വികസനകാര്യത്തിൽ നാം നരേന്ദ്രമോഡിയെ മാതൃകയാക്കണം. നിക്ഷേപകരോടെങ്ങിനെ പെരുമാറണം എന്ന് ഗുജറാത്തിനെ കണ്ടുപഠിക്കണം. പലരുടേയും നെറ്റിചുളിക്കാവുന്ന ഒരു വാക്ക്‌.കാരണം ഗുജറാത്ത്‌ കലാപങ്ങളുടെ പശ്ചാത്തലത്തിൽ മോഡിയെന്നാൽ വർഗ്ഗീയതയുടെ അവസാനവാക്കെന്നാണ്‌ പൊതുജനത്തിനിടയിൽ ഒരു അഭിപ്രായം ഉണ്ടാക്കിവെചിരികുന്നത്‌.അതും ചേത്തുവച്ചാണ്‌ പാർട്ടി മതേതര കൂട്ടായ്മ കെട്ടിപ്പടുക്കുന്നത്‌.എന്നാൽ ഭീകാരാക്രമണങ്ങളുടെ അന്വേഷണത്തിൽ നിർണ്ണായകമായ വഴിത്തിരിവുണ്ടാക്കിയ അന്വേഷണോദ്യോഗസ്ഥനായിരുന്ന കർക്കറയെ പോലെ ധീരമായി ചില സത്യങ്ങൾ അബ്ദുള്ളക്കുട്ടി വിളിചുപറഞ്ഞിരിക്കുന്നു.

കേരളത്തിൽ നിന്നും പാർലിമെന്റിൽ ഉള്ളവരുടെ കൂട്ടത്തിൽ ഒരാൾ എന്നതിൽ കവിഞ്ഞു മലബാറിനോ കേരളത്തിനോ കാര്യമായി എടുത്തുപറയത്തക്ക പദ്ദത്തികൾ കൊണ്ടുവരുവാൻ ഇദ്ദേഹത്തിനായിട്ടില്ലെങ്കിപോലും ചുരുങ്ങിയപക്ഷം വേറിട്ടുചിന്തിക്കുവാൻ എങ്കിലും ആയല്ലോ എന്ന് ആശ്വസിക്കാം.ഒരുപക്ഷെ സത്യം വിളിചുപറയുന്ന ഈ വാക്കുകൾകൊണ്ട്‌ അദ്ദേഹം പാർട്ടിനടപടിക്ക്‌ വിധേയനായേക്കാം അങ്ങേയറ്റം പുറത്താക്കപ്പെടുകയും ചെയ്തേക്കാം.

മോഡിയെ ഹിറ്റ്ലറുടെ ഇന്ത്യയിലെ പിൻഗാമിയെന്നും നരാധമനെന്നും വിളിചുകൂവുന്ന അതേ പാർട്ടിയുടെ ഒരു ഉത്തരവാദിത്വപ്പെട്ട പാർളിമന്റംഗമാണെന്നതും.ഗുജറാത്തിൽ കൂട്ടക്കൊലക്ക വിധേയമായ ന്യൂനപക്ഷഗങ്ങൾ ആയിരുന്നു എന്നാൽl അതേ ന്യൂനപക്ഷത്തിൽ പെടുന്ന മലയാളിയായ അബ്ദുള്ളക്കുട്ടിക്ക്‌ പക്ഷെ യാദാർത്ഥ്യങ്ങൾക്കുനേരെ കണ്ണടക്കുവാൻ കഴിയുന്നില്ല. അതേ അദ്ദേഹം മോഡിയുടെ വ്യവസായ നയത്തിൽ ആകൃഷ്ടനും സി.പി.എം ന്റെ നയത്തിൽ നിരാശനും ആണെന്നല്ലേ ആ വാക്കുകൾ അർത്ഥമാക്കുന്നത്‌? പാർട്ടിയനുഭാവിപോലും എതിർ വിഭാഗത്തിൽ എത്രനല്ല കാര്യം ചെയ്താലും രാഷ്ട്രീയശത്രുവിനെ നിശിതമായി വിമർശിക്കുന്ന ഒരു പ്രസ്ഥാനത്തിന്റെ ഒരു യുവനേതാവിൽ നിന്നും ഈ വാക്കുകൾ വരുമ്പോൾ നാം അതിനെ നിസ്സാരമായി തള്ളിക്കൂട. കുത്തകകൾ മാത്രമല്ല ചെറുകിട വ്യവസായങ്ങളും ഗുജറാത്തിൽ വൻ തോതിൽ വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയിലെ വ്യവസായ നിക്ഷേപസൗഹൃദ സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്തേക്ക്‌ ഗുജറാത്ത്‌ കുതിച്ചുകയറി.എന്തുകൊണ്ട്‌ മോഡി വീണ്ടും വീണ്ടും അധികാരത്തിൽ വരുന്നു എന്നതിനു ഇതും ഒരു നല്ല മറുപടിയാണ്‌.വ്യവസായരംഗത്ത അനാവശ്യസമരങ്ങൾ സർക്കാരിൽ നിന്നും ഉള്ള ബുദ്ധിമുട്ടുകൾ എന്നിവയെ ഒഴിവാക്കിക്കൊണ്ട്‌ നല്ല ഒരു അന്തരീക്ഷം സൃഷ്ടിക്കുവാൻ മോഡിയെന്ന ദീർഘവീക്ഷണക്കാരനു കഴിഞ്ഞിരിക്കുന്നു.

പൈന്തിരിപ്പൻ തത്വശാസ്ത്രങ്ങളും,ഹർത്താലും,വഴിതടയലും സമരവും പിരിവും രാഷ്ടീയ സംഘട്ടനങ്ങളും കേന്ദ്രത്തെയും അമേരിക്കയേയും കുറ്റം പറഞ്ഞു കാലം കഴിചുകൂട്ടുന്നതിൽ അർത്ഥമില്ലെന്ന് ചിന്തിക്കുവാൻ അദ്ദേഹത്തിനു സാധിചിരിക്കുന്നു.പ്രവാസനിക്ഷേപങ്ങൾ തേക്കിലും മറ്റു തട്ടിപ്പിലും പെട്ടുപോകുന്നതിനു പകരം സംസ്ഥാനം ക്രിയാത്മവും പുരോഗമനപരവുമായ നയങ്ങൾ നടപ്പിലാക്കി പ്രയോജനപ്പെടുത്തണം എന്ന് പറയുമ്പോൾ ഇക്കാര്യത്തിൽ അദ്ദേഹത്തിനു സ്വതന്ത്രമായി കാലഘട്ടത്തിനനുസരിച്‌ ചിന്തിക്കുവാൻ ഉള്ള കഴിവുണ്ടെന്ന് വ്യക്തമാകുന്നു.ഇത്‌ തന്നെ ആണ്‌ കക്ഷിരാഷ്ടീയമന്യേ എല്ലാ പുതു തലമുറ നേതാക്കന്മാർക്കും വേണ്ടത്‌.

ഒരു വർഷത്തിൽ പല വർഗ്ഗൈസംഘടനകളുടെ പേരുകളിൽ എത്ര സമ്മേളനങ്ങളും പൊതുയോഗങ്ങളും പിരിവുകളും ആണ്‌ ഇവർ നടത്തുന്നത്‌.വ്യവസായങ്ങൾ വരണമെങ്കിൽ കൃത്യമായ പിൻന്തുണയും പ്രോത്സാഹനവും സർക്കാരിൽ നിന്നും ലഭിക്കണം. സമരവും ഹർത്താൽ പോലുള്ള ശല്യങ്ങളും മുറക്കു നടക്കുന്ന ഒരിടത്തേക്ക്‌ വ്യ്‌വസായം വരില്ല.പ്രത്യയശാസ്ത്രം നാലാംലോകവാദം തുടങ്ങിയ കടിചാൽപൊട്ടാത്ത സംഗതികൾ കുഴിചുമൂടി മര്യാദക്ക്‌ വ്യവസായവും വ്യാപാരവും ഒക്കെ പ്രോത്സാഹിപ്പിച്‌ മലയാളിയെ ജീവിക്കുവാൻ അനുവദിക്കുകയാണ്‌ വേണ്ടത്‌.പ്രത്യയശാസ്ത്ര ചർചകളും മറ്റു മണ്ണാംകട്ടകളും ഒരു കൂട്ടം ബുജികൾക്ക്‌ തങ്ങളുടെ സാന്നിധ്യം അറിയിക്കുവാൻ മാധ്യമങ്ങളിലും ആയിക്കോട്ടെ പക്ഷെ അതു പൊതുജനത്തിനു ശല്യമാകരുത്‌.

വർഗ്ഗീയനിലപാടുകളിൽ മോഡിയുടെ നയത്തെ അബ്ദുള്ളക്കുട്ടിയെപോലെ എതിർക്കുമ്പോളും അദ്ദേഹം വ്യവസായങ്ങൾക്ക്‌ അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നതിനെ അഭിനന്ദിക്കാതിരിക്കുവാൻ ആകുന്നില്ല.

Thursday, December 18, 2008

ഭീകരവിരുദ്ധ നിയമത്തിനെ കണ്ട് വിറളിപിടിക്കുന്നവർ.

ഒരു സാധാരണ ഇന്ത്യക്കാരനെ സംബന്ധിച്ച് ഭീകരതവിരുദ്ധ ബില്ലിനെ ഭയപ്പെടേണ്ടതില്ല. എന്നാൽ തീവ്രവാദികളെയും അവരെ സഹായിക്കുന്നവരെയും നേരിടുന്ന നിയമം കൊണ്ടുവരുമ്പോൾ ചിലർ അതിൽ അസ്വസ്ഥരാകുന്നു. അവർ അതിനെ ഭരണകൂടത്തിന്റെ “മനുഷ്യാവകാശധ്വംസനത്തിനുള്ള ആയുധം” എന്ന് പ്രചരിപ്പിക്കുവാൻ വെമ്പൽ കൊള്ളുന്നു.

ഇന്ത്യയിലെ ഓരോ രാജ്യസ്നേഹിയെയും ഞെട്ടിച്ച സംഭവം ആയിരുന്നു ബോംബെയിൽ നാം കണ്ടത്.അതിനെതിരെ ശക്ത്മായ പ്രതിഷേധം ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉണ്ടായി.അതിന്റെ ആരവങ്ങൾ തീരുവാൻ കാത്തിരിക്കയായിരുന്നു ചിലർ.അതു തീർന്നതും ആക്രമണത്തെ കുറിച്ച് “സംശയങ്ങൾ” ആയി അവർ രംഗത്തെത്തി.

കേന്ദ്രഗവണ്മെന്റ് തീവ്രവാദ നിയമത്തെ ക്കുറിച്ച് ചർച്ചചെയ്തു തുടങ്ങിയതും അതിനെതിരെ പതിവു പോലെ അവർ പ്രചാരണങ്ങ് തുടങ്ങി.ഇത് ആദ്യമായല്ല തീവ്രവാദികൾക്കെതിരെ എന്തെങ്കിലും ചെയ്യുമ്പോൾ മനുഷ്യാവകാശധ്വംസനം,പീഠനം എന്ന് പറഞ്ഞ് മുറവിളികൂട്ടുവാൻ ആളുകൂടുന്നത്. ഇത് ഓർമ്മിപ്പിക്കുന്നത് കൂലിക്ക് പോയി എതിർനയകന്റെ ചിത്രം പ്രദർശിപ്പിക്കുന്ന സിനിമാതീയേറ്ററിൽ കൂവുന്നവരെ ആണ്.കൂലിക്ക് എഴുതിയും മാധ്യമങ്ങളിൽ ബഹളം കൂട്ടിയും രാജ്യത്തിനും അവിടത്തെ സാധാരണക്കാർക്ക് സംരക്ഷണം നൽകുവാൻ ഉള്ള നിയമ ബേധഗതികളെ അട്ടിമറിക്കുക എന്നത് തീവ്രവാദികളെ പ്രതിനിധീകരിക്കുന്നവർക്ക് അത്യാവശ്യമാണ്.

സമീപകാല സംഭവങ്ങൾ തെളിയികുന്നത് തീവ്രവാദം ഏതെങ്കിലും ഒരു വിഭാഗം മാത്രം ചെയ്യുന്നതല്ല എന്ന സംശയങ്ങളിലേക്കാണ്. എന്നാൽ അടുത്തിടെ പുറത്തുവന്നതും ഇനിയും പൂർണ്ണമായും തെളിയിക്കപ്പെട്ടിട്ടിലാത്തതുമായ മലേഗാവ് പോലെ ചില കാര്യങ്ങൾ പറഞ്ഞ് ഇതുവരെ ഉള്ള സ്ഫോടനങ്ങളെയും ആ കേസുകളിലെ പ്രതികളെ മുഴുവൻ ന്യായീകരിക്കുന്നവരെ തിരിച്ചറിയേണ്ടതുണ്ട്.

എന്തുകൊണ്ട് ഭീകര വിരുദ്ധ നിയമത്തെ ഭയപ്പെടുന്നു അല്ലെങ്കിൽ അതിനെ എതിർക്കുന്നു എന്ന് ചോദിച്ചാൽ ഇത്തരം നിയമങ്ങൾ വരുന്നതും അത് കൃത്യമായി നടപ്പിൽ വരുന്നതും ഇന്ത്യയെ ശിഥിലമാക്കുവാൻ ശ്രമിക്കുന്ന ആളുകൾക്ക് തിരിച്ചടിയാകും എന്നതിനാൽ ആണ്.തീവ്രവാദികൾ ചാകാൻ തയ്യാറായി വരുന്നവര് ആണെന്നത് അംഗീകരിക്കുമ്പോളൂം അവർക്ക് ഒത്താശചെയെയുന്ന്വർ ആ ഗണത്തിൽ പെടുന്നില്ല. അപ്പോൾ ഒത്താശക്കർക്ക് ശക്തമായ നിയമങ്ങൾ ഭീഷണിയാകും.

ഗവണ്മെന്റ് ഇത്തരം നിയമങ്ങൾ കൊണ്ടുവന്ന് ഭീകരതയെ ശക്തമായി നേരിടുവാൻ ഉള്ള ആർജ്ജവം കാണിക്കണം.കൊല്ലപ്പെടുന്ന സിവിലിയന്മാരേക്കാൾ പിടീക്കപ്പെടുന്ന ഭീകരനു വേണ്ടി വാദിക്കുവാൻ നിൽക്കുന്നവരെ രാജ്യത്തിന്റെ ശത്രുക്കളായി കാണുവാൻ കഴിയണം.മറിച്ചു പറയുകയും പ്രചരിപ്പിക്കൂകയ്yഉം ചെയ്യുന്നവരെ തിരിച്ചറിഞ്ഞൊറ്റപ്പെടുത്തുവാൻ ഓരോ രാജ്യസ്നേഹിക്കും കഴിയണം.


ജനാധിപത്യതിന്റെ ആനുകൂല്യങ്ങൾ അനുഭവിച്ച് രാജ്യത്തെ ഒറ്റുകൊടുക്കുന്നവരെ, പ്രത്യക്ഷമായും പരോക്ഷമായും രാജ്യത്തെ ശിഥിലമാക്കുവാൻ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞു തുരത്തിയില്ലെങ്കിൽ അത് നമുക്ക് തന്നെ ഭീഷണിയാകും.തീവ്രവാദം രാജ്യദ്രോഹമാണ് അത് ഹിന്ദുവായാലും,ക്രിസ്ത്യാനിയായലും മറ്റ് ആരായാലും മുഖം നോക്കാതെ ജാതിനോക്കാതെ അടിച്ചമർത്തുക തന്നെ വേണം.തീവ്രവാദികളെ വിചാരണചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും പ്രത്യേകം സംവിധാനം ഏർപ്പെടുത്തണം.

Wednesday, December 17, 2008

ഷൊർണ്ണൂർ നൽകുന്ന പാഠം

വളരെ ആഹ്ലാദകരമായ ഒരു വാർത്തയാണ് ഷൊർണ്ണൂരിൽ നിന്നും ഉണ്ടയിരിക്കുന്നത്. വി.എസ്സിനെ വെട്ടിനിരത്തുവാനുള്ള തന്ത്രപ്പാടിൽ എന്താണ് തങ്ങൾ ചെയ്യുന്നതെന്ന് അറിയാതെ കാട്ടിക്കൂട്ടിയ പരാക്രമങ്ങൾക്ക് ജനം തിരിച്ചടി നൽകിയിരിക്കുന്നു.മാർക്കിസ്റ്റു പാർടിയുടെ അപചയത്തിന്റെ ആരംഭം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.വെട്ടിനിരത്തി നിശ്ശബ്ദരാക്കുവാൻ നോക്കിയാലും സമരമുഖങ്ങളിലെ വെടിയുണ്ടകൾക്കും ലാത്തിക്കും മുമ്പിൽ നെഞ്ചുവിരിച്ചുനിന്നിട്ടുള്ള ഒഞ്ചിയത്തെയും ഏറാമലയിലേയും സഖാക്കൾക്ക് അതു പുല്ലാണെന്ന് അവർ മുമ്പെ തെളിയിച്ചുകഴിഞ്ഞു.പാർടിയെ ഭാധിച്ചിരിക്കുന്ന അധികാര/സാമ്പത്തീക വ്യാധിയെ അവർ തിരിച്ചറിഞ്ഞു.ചൂണ്ടിക്കാട്ടിയവരെ കുലംകുത്തികൾ എന്ന് അപഹസിച്ചെങ്കിലും അവർ പറഞ്ഞതാണ് സത്യമെന്ന് ജനം മനസ്സിലാക്കി. ഈ തിരിച്ചറിവ് കേരളത്തിൽ മൊത്തത്തിൽത്സംഭവിച്ചുകൊണ്ടിരിക്കുന്നു. തളിക്കുളവും,ഒഞ്ചിയവുമ്,ഏറാമലയും ഒടുവിൽ ഇതാ ഷൊർണ്ണൂരിൽ എത്തിനിൽക്കുന്നു. ത്ലിക്കുളമ്പഞ്ചായത്തിൽ നിന്നും അത് ഷോർണ്ണൂർ മുൻസ്സിപ്പാലിറ്റിയിലേക്ക് വ്യാപിക്കുമ്പോൾ തീർച്ചയായും നേതൃത്വത്തിനു സംഭവിച്ച അപചയത്തിനു നേരെയുള്ള ഒരുശക്ത്മായ മുന്നറിയിപ്പാണ്.ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് ശക്തമായ അടിത്തറയുള്ള പാലക്കാട് ജില്ലയിലെ ഷൊർണ്ണൂറ് മുൻസിപ്പാലിറ്റി 19 വർഷത്തെ ഭരണത്തെ അവസാനിപ്പിച്ചുകൊണ്ട് വിമതർ(പുറത്താക്കപ്പെട്ടവർക്ക്) വിജയിച്ചുകയറിയിരിക്കുന്നു.ശക്റ്റ്tഅമായ ഇടതു സ്വാധീനമുള്ള ഇവിടത്തെ ജനമനസ്സ് നെറികേടുകൾക്കെതിരെ പ്രതികരിച്ചിരീക്കുന്നു.

കോൺഗ്രസ്സിനെ പോലും നാ‍ണിപ്പിക്കുന്ന ഗ്രൂ‍പ്പ് പോരാട്ടങ്ങൾ മാർക്കിസ്റ്റു പാർടിയെ കൊണ്ടെത്തിച്ച പ്രതിസന്ധി ചെറുതല്ല. പാർടിയിൽ ഇന്നു ഇരുവിഭാഗമായി തിരിഞ്ഞിരിക്കുന്നതിൽ ഔദ്യോഗികപക്ഷമെന്നപേരിൽ അറിയപ്പെടുന്നവർക്ക് പാർടി ഘടകങ്ങളിൽ സ്വാധീനമുണ്ടെങ്കിൽ ജനങ്ങളീൽ സ്വാധീനമില്ല അല്ലെങ്കിൽ അവരുടെ വിശ്വാസം നേടുവാൻ കഴിയുന്നില്ല എന്നതിന്റെ തെളിവായി ഷൊർണ്ണൂർ സംഭവത്തെ കാണാവുന്നതാണ്. പാർടിയിൽ പിടിമുറുക്കുന്ന സാമ്പത്തീക ശക്തികളെ പാവപ്പെട്ടവന്റെയും പട്ടിണീതൊഴിലാളികളുടേയും പാർടിയുടെ നേതാക്ക്ന്മാർ പഞ്ചനക്ഷത്ര സൌകര്യങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും സമ്പന്നവർഗ്ഗത്തിന്റെ സഹയാത്രികരാവുകയും ചെയ്യുന്നതിലെ വിരോധാഭാസം പലരും ചൂണ്ടിക്കാണിച്ചതണ്.എന്നാൽ ഇവരെ നാക്കും,നോക്കും കയ്യൂ‍ൂക്കും കൊണ്ട് നേരിട്ടപ്പോൾ ഒരു പക്ഷെ ഇങ്ങനെ ചില തിരിച്ചടികൾ ഉണ്ടാകും എന്ന് അവർ കരുതിക്കാണില്ല.

ഷൊർണ്ണൂരിലെ തുടർച്ച ഇനിയും കാണാം.എപ്പോഴും വർഗ്ഗീയശക്തികളെ കൂട്ടുപിടിച്ചു, പിന്തിരിപ്പൻ വലതുപക്ഷക്കാരുടെ ഒത്താശയോടെ ജയിച്ചു എന്നൊക്കെ പറഞു തടിയൂരാന്ന് കഴ്ഞെന്നുവരില്ല.

Monday, October 20, 2008

ദേവാലയ ആക്രമണവും-ഉത്തരവാദിത്വം ഇല്ലാത്ത പ്രസ്ഥാവനകളും

ഒറീസ്സയിലും കർണ്ണാടകത്തിലെ ചിലപ്രദേശങ്ങളിലും വർഗ്ഗീയമായ അസ്വാസ്ത്യങ്ങൾ ഉണ്ടായപ്പോൾ ചില സാമൂഹ്യവിരുദ്ധർ കേരളത്തിലെ ചില ക്രിസ്ത്യൻ ദേവാലയങ്ങൾക്കു നേരെയും ആക്രമണം നടത്തുകയുണ്ടായി.തുടർന്ന് ഒട്ടും സമയം കളയാതെ കേരളത്തിലെ ഇടതു-വലത് നേതാക്കന്മാർ മത്സരിച്ചുകൊണ്ട് പള്ളിസന്ദർശനവും പ്രസ്ഥാവനകളും ഗംഭീരമായി നടന്നു. ഭൂരിപക്ഷ വർഗ്ഗീയ ഫാസിസ്റ്റുകൾ കേരളത്തെയും അക്രമത്തിന്റെ പാതയിലേക്ക് നയിക്കുവാനുള്ള ഗൂഡശ്രമത്തിന്റെ ഭാഗമാണിതെന്നു എന്തുവിലകൊടുത്തും തങ്ങൾ ഇതു തടയും എന്നെല്ലാം മുള്ള രീതിയിൽ ഗിരിപ്രഭാഷണങ്ങൾ നടത്തുകയും ഉണ്ടായി.
ഇവർക്ക് തന്നെ അറിയാവുന്നതാണ് കേരളത്തിലെ സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ ഉള്ള മതമൈത്രിയെപറ്റി. ഒരിക്കലും കേരളത്തിൽ ഒറീസ്സയിലേയോ,ഗുജറാത്തിലേയോ സ്ഥിതിവിശേഷം അല്ല ഉള്ളത്.ഒന്നാമത് വിദ്യാഭ്യാസപരമായുള്ള മുന്നോക്കാവസ്ഥ.മറ്റൊന്ന് കേരളത്തിൽ ഭൂരിപക്ഷസമുദായം ഒരിക്കലും വർഗ്ഗീയമായി സംഘടിതരല്ല,അവർക്ക് ഇവിടത്തെ സമാധാനാന്തരീക്ഷം തകർത്തിട്ട് ഒന്നും നേടാനുമില്ല.പിന്നെ എടുത്തുപറയേണ്ട മറ്റൊരു കാര്യം ഈ പറയുന്ന ഭൂരിപക്ഷസംഘടനക്ക് മറ്റുസംസ്ഥാനങ്ങളിലെ പോലെ അധികാരം പോയിട് പേരിനു ഒരു നിയമസഭാ അംഗത്വം പോലും ഇല്ല.

* ഭൂരിപക്ഷവും ന്യൂനപക്ഷങ്ങളും സർക്കാരിന്റെ കറന്റു-വെള്ളം-ബസ്സ് ചാർജ്ജ് വർദ്ധനവിലും പൊറുതിമുട്ടിയിരിക്കുമ്പോൾ എവിടെ ഇതിനൊക്കെ സമയം.

നെടൂമ്പാശ്ശേരിക്ക് സമീപമുള്ള പള്ളിയാക്രമണത്തിലെ പ്രതിയെന്ന് സംശയിക്കുന്ന ഒരു ആളെ പോലീസ് അറസ്റ്റുചെയ്തതായി മാധ്യമങ്ങളിൽ കണ്ടു.ഇയാൾ ക്രൈസ്തവ വിഭാഗത്തിൽ പെടുന്ന ആളാണത്രെ!

അപ്പോൾ ഈ നടത്തിയ പ്രസ്താവനകൾ എന്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു എന്ന ചോദ്യം അവശേഷിക്കുന്നു? ഉത്തരവാദിത്വപ്പെട്ട രാഷ്ടീയകക്ഷികളുടെ നേതാക്കന്മാരാണിത് നടത്തിയത്. ഇത് പൊതുവെ സമാധാനപരമായി കഴിയുന്ന കേരളസമൂഹത്തിൽ കേവലം രാഷ്ടീയ ലാഭത്തിനു വേണ്ടിയും ചില വിഭാഗങ്ങളെ പ്രീണിപ്പിക്കുവാൻ വേണ്ടിയും നടത്തുന്ന പ്രസ്ഥാവനകൾ സാമൂഹികമായി വലിയ വിപത്താണുണ്ടാകുക. ഇനിയെങ്കിലും ഇത്തരം സംഭവങ്ങളെ കുറിച്ച് കേൾക്കുമ്പോൾഴേക്കും നിരുത്തരവാദപരമായ പ്രസ്ഥാവനകൾ ഒഴിവാക്കുവാൻ “മതേതര”ന്മാർ ശ്രദ്ധിക്കുന്നത് നല്ലതാണ്.

Sunday, August 10, 2008

ഒളിമ്പിക്സും മലയാളിതാരവും.

പത്രസമ്മേളനത്തിലും മറ്റു വൻ പ്രതീക്ഷപുലർത്തിയെങ്കിലും ഇന്ത്യ ബീജിങ്ങിൽ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു എന്നത്‌ പുതുമയുള്ള കാര്യമല്ല. അടുത്തിടെ ഒരു ടി.വി ചാനലിൽ പ്രീജാശ്രീധരൻ എന്ന മലയാളിതാരത്തിന്റെ വീടിന്റെ അവസ്ഥകാണിച്ചിരുന്നു. വെള്ളവും വെളിച്ചവും പോലും ഇല്ലാത്ത ആ വീട്ടിൽ നിന്നാണ്‌ ഇന്ത്യയ്ക്കുവേണ്ടി ആ താരം മൽസരത്തിനിറങ്ങുന്നതെന്ന് ഓർത്തപ്പോൾ സത്യത്തിൽ അവരോട്‌ ബഹുമാനം തോന്നി. അവരുടെ കുടുമ്പത്തിന്റെ സ്ഥിതിയും പ്രസ്തുത ചാനൽ വിശദീകരിച്ചു.പഠനം ഉപക്ഷിച്ച്‌ ജോലിചെയ്ത്‌ ഈ താരത്തിന്റെ ചിലവുകൾക്കായി പരിശ്രമിക്കുന്ന സഹോദരൻ.

ആ താരത്തോട്‌ ഒന്നേ പറയാനുള്ളൂ എത്രയും വേഗം തമിഴ്‌നാട്ടിലേക്ക്‌ താമസം മാറുക. അവർ ചുരുങ്ങിയപക്ഷം താങ്കക്ക്‌ അടിസ്ഥാന സൗകര്യമെങ്കിലും ഒരുക്കിത്തരും.ഇവിടെ ക്രിക്കറ്റിൽ നിന്നും കോടികൾ സമ്പാദിക്കുന്നവർക്കേ സർക്കാരിൽ നിന്നും വല്ലതും കിട്ടൂ.ക്രിക്കറ്റ്‌ ആഡ്യന്മാരുടെ കളിയല്ലേ? ഇവിടെ സ്പോർട്ട്സിന്റെ പേരിൽ പലരും ശമ്പളവും കിമ്പളവും ബത്തയും പറ്റി നിങ്ങളെപ്പോലുള്ള താരങ്ങൾക്ക്‌ വേണ്ടി ഒന്നും ചെയ്യാതെ കഴിഞ്ഞുകൂടുന്നുണ്ട്‌. താരങ്ങളുടെ പേരിൽ ഇവിടെ കോടികൾ എഴുതിത്തള്ളുന്നുമുണ്ട്‌. അതു അനുഭവിക്കാൻ പക്ഷെ താരങ്ങൾക്ക്‌ ആകുന്നില്ലാന്നു മാത്രം.

എന്തായാലും നിങ്ങൾ ഇതിൽ നിരാശരാകാതെ മൽസരിച്ച്‌ ജയിച്ചുവരിക.ഇന്ത്യൻ കളിക്കാർക്കുവേണ്ടി പ്രാർത്ഥിക്കുന്നവർക്കൊപ്പം ഞാനും ചേരുന്നു. വിജയിച്ചുവരുമ്പോൾ വാഗ്ദാനങ്ങളുടെ പെരുമഴയുമായി സ്പോർട്സ്‌ മന്ത്രി നിങ്ങളെ അഭിനന്ദിക്കാൻ എത്തും.അതൊരു സ്പോർട്സ്മാൻ സ്പിരിറ്റോടെ തള്ളിക്കളയുക.

Tuesday, June 3, 2008

കമ്യൂണിസ്റ്റ്‌ കല്യാണ മാമാങ്കങ്ങള്‍.

കേരളത്തെ സംബന്ധിച്ചേടത്തോളം മാര്‍ക്സും മാര്‍ക്കിസ്റ്റുപാര്‍ടിയും ഇന്ന്‌ കടലുംകടലാടിയും തമ്മിലുള്ള ബന്ധം മാത്രമായിക്കൊണ്ടിരിക്കുകയാണ്‌.അല്‍പം ചില മൂല്യങ്ങള്‍ എങ്കിലും നിലനിര്‍ത്തണം എന്ന്‌ വാശിപിടിക്കുന്ന പാര്‍ട്ടിയിലെ ഒരു വിഭാഗം നിരന്തരം വെട്ടിമാറ്റപ്പെടുന്നു. പാര്‍ടിനേതാക്കന്‍മാരുടെ മക്കളുടെ വിവാഹമാമാങ്കങ്ങള്‍ തന്നെ പരിശോധിക്കാം. കിലോക്കണക്കിനു സ്വര്‍ണ്ണമാണ്‌ പാര്‍ടിയുടെ ഈ അഭിനവ "മാനേജര്‍"മാരുടെ മക്കളുടെ വിവാഹത്തിനു നല്‍കുന്നതും വാങ്ങുന്നതും. റജിസ്റ്റര്‍ കച്ചേരിയിലോ പാര്‍ട്ടി ഓഫീസിലോ പൊതുവേദിയിലോ വച്ച്‌ ചുവന്ന മാലയണിഞ്ഞ്‌ ലളിതമായി നിര്‍വഹിച്ചിരുന്ന പാര്‍ടിപ്രവര്‍ത്തകരുടെയും മക്കളുടേയും വിവാഹങ്ങള്‍ ഇന്ന്‌ ആര്‍ഭാടത്തിണ്റ്റെ അവസാനവക്കായി വലിയ ഹാളുകളിലേക്കോ സ്റ്റാര്‍ ഹോട്ടലുകളിലേക്കോ മാറ്റപ്പെട്ടിരിക്കുന്നു. വങ്കിട ബൂര്‍ഷ്വാ മുതലാളിമാര്‍ അബ്കാരികള്‍ എന്നിവരുടെ മക്കളുടെ വിവാഹത്തോടുകിടപിടിക്കുന്ന ഇത്തരംവിവാഹങ്ങളില്‍ എത്ര സാധാരണ പാര്‍ടിപ്രവര്‍ത്തകര്‍ക്ക്‌ ക്ഷണം ലഭിക്കുന്നു? ഈ വിവാഹങ്ങളില്‍ പങ്കെടുക്കുന്നവര്‍ ആരൊക്കെ എന്നുകൂടെ ചേര്‍ത്തുവയിച്ചാലെ ചിത്രം പൂര്‍ണ്ണമാകൂ. മറ്റു തൊഴിലോ വരുമാനമോ ഇല്ലാതെ മുഴുവന്‍ സമയ പാര്‍ടിപ്രവര്‍ത്തനം നടത്തുന്ന പലരുടേയും മക്കളുടെ വിവാഹം ഇത്രമേല്‍ ആര്‍ഭാടമായി നടത്തുവാന്‍ എവിടെനിന്നും പണം വരുന്നു?

നേതാവല്ലല്ലോ മക്കളല്ലേ എന്ന്‌ ന്യായീകരിക്കുവാന്‍ വങ്കന്‍മാര്‍ മുതിര്‍ന്നേക്കാം.കൂലിക്കുഞ്ഞമ്മദുമാര്‍ ഒരു പക്ഷെ അതേകുറിച്ച്‌ എഴുതിയില്ലെന്നും വരാം അല്ലെങ്കില്‍ അതിനെ നട്ടുനടപ്പിണ്റ്റെ വിവാഹ സൌന്ദര്യം എന്നൊക്കെ വിശേഷിപ്പിച്ചേക്കാം. നാട്ടില്‍ പെണ്‍മക്കളുടെ വിവാഹം നടത്തുവാന്‍ പണമില്ലാതെ നിരവധി പാര്‍ടിപ്രവര്‍ത്തകര്‍ നെട്ടോട്ടം ഓടുമ്പോള്‍ അവര്‍ക്കുമുമ്പില്‍ ഇതാണോ ഒരു കമ്യൂണിസ്റ്റുകാരന്‍ കാണിക്കേണ്ട മാതൃക.അരവയര്‍ മുറുക്കിയുടുത്ത്‌ പാര്‍ടിക്കുവേണ്ടി ജാഥവിളിച്ചും പിരിവുനല്‍കിയും തല്ലുകൊണ്ടും ജീവിതം പാഴാക്കുന്നവരോടുള്ള വെല്ലുവിളിയല്ലെ ഇത്‌.. അവരെ അവഹേളിക്കുന്നത്‌ ഒരു പാര്‍ടിനേതാവിനു ചേര്‍ന്നതാണോ?

മറ്റൊന്ന്‌ ഇവര്‍ നാഴികക്ക്‌ നാല്‍പതുവട്ടംവിളിച്ചുകൂവുന്ന മതേതര-പുരോഗമന സൂക്തങ്ങളാണ്‌. പഴയ തലമുറയിലെ നേതാക്കന്‍മാരെ ഒഴിവാക്കിയാല്‍ പുതുതലമുറയില്‍ എത്ര നേതാക്കന്‍മാര്‍ മതത്തിനതീതമയി അന്യജാതിയില്‍ നിന്നോ പോട്ടെ ഹിന്ദുക്കളില്‍ തന്നെ ഉയര്‍ന്ന ജാതിയില്‍ പെട്ടവര്‍ താഴ്ന്ന ജാതിയില്‍ നിന്നോ വിവാഹം കഴിച്ച്‌ മാതൃക കാണിക്കുന്നുണ്ട്‌? സ്വന്തം ജീവിതത്തില്‍ മാതൃക കാണിക്കാന്‍ കഴിയാത്തവര്‍ എങ്ങിനെ കമ്യൂണിസ്റ്റ്‌ ആദര്‍ശങ്ങള്‍ പറയും അവരെ എങ്ങിനെ കമ്യൂണീസ്റ്റുകാരന്‍ എന്ന്‌ പറയു? അപ്പോള്‍ കേരളത്തിലെ കമ്യൂണിസവും മാര്‍ക്കിസവും കേവലം അധികാരത്തിനും സ്വത്ത്‌ സമ്പാദിക്കുന്നതിനും വേണ്ടി മാത്രമാണോ എന്ന്‌ വായനക്കാര്‍ ചോദിച്ചേക്കാം യാദാര്‍ഥ്യങ്ങള്‍ വിശകലനം ചെയ്ത സ്വയം തീരുമാനിക്കുക സുഹൃത്തുക്കളേ...

Monday, May 26, 2008

ഡി.വൈ.എഫ്‌.ഐയും"സ്വാമി" വിരുദ്ധ സമരവും.

ഡി.വൈ.എഫ്‌.ഐ ക്കാര്‍ സംസ്ഥനവ്യാപകമായി ഹിന്ദു "സ്വാമി"മാരുടെ ആശ്രമങ്ങളിലേക്കും മറ്റും ജാഥനടത്തുകയും വ്യപകമായി ഇത്തരം സ്ഥപനങ്ങളുടെബോര്‍ഡുകളും മറ്റും തല്ലിത്തകര്‍ക്കും ചെയ്തുവരികയാണല്ലോ. വലിയ മുസ്ളീം ദിവ്യന്‍മാര്‍-ക്രിസ്ത്യന്‍ ദിവ്യന്‍മാര്‍ എന്നിവരുടെ സ്ഥപനങ്ങള്‍ ഒന്നും ഇതുവരെ ഇവരുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ല ഇനിയൊട്ടു പെടുകയും ഇല്ല.അവിടെ തൊട്ടുകളിച്ചാല്‍ കളിമാറും.തീര്‍ച്ചയായും മതത്തിണ്റ്റെ പേരില്‍ തട്ടിപ്പുനടത്തുന്നവരെ തുടച്ചുനീക്കേണ്ടതുണ്ട്‌ പക്ഷെ അത്‌ ഒരു പൊതുസമൂഹത്തില്‍ ഒരു വിഭാഗത്തില്‍ പെടുന്നവര്‍ക്കെതിരെ അതും തിരിച്ചടിയുണ്ടാകാത്തവര്‍ക്കെതിരെ മാത്രം ഒതുക്കുന്നതു ശരിയല്ല.

വിദേശ ഫണ്ടു വാങ്ങി പ്രവര്‍ത്തിക്കുന്ന എത്രയോ മതസ്ഥപനങ്ങള്‍ കേരളത്തില്‍ ഉണ്ട്‌. ഇവര്‍ സ്വരൂപിക്കുന്ന ഫണ്ട്‌ ഏതുവിധത്തില്‍ ചിലവഴിക്കുന്നു എന്നതിനെകുറിച്ച്‌ എന്തുകൊണ്ട്‌ ഒരു സമഗ്രമായ അന്വേഷണം നടാത്തുവാന്‍ ഗവണ്‍മെണ്റ്റിനോട്‌ ആവശ്യപ്പെട്ടുകൂടാ?കൃത്യമായ ഒരു അനേഷണംനടന്നാല്‍ തങ്ങളുടെ തന്നെ നേതക്കന്‍മാര്‍ പ്രതിക്കൂട്ടിലാകും എന്ന്‌ ഇവര്‍ക്ക്‌ അറിയാം.പലനേതാക്കന്‍മാരുടെയും മക്കളുടെ വിവാഹത്തില്‍ പിടിയിലായ ദിവ്യന്‍മാര്‍ പങ്കെടുത്തതിണ്റ്റെ ഫോട്ടോസ്‌ ഇതിനോടകം പത്രങ്ങളില്‍ വന്നുകഴിഞ്ഞു.

ഇടതു പ്രസ്ഥാനങ്ങള്‍ എന്നും ഹിന്ദുമതത്തിണ്റ്റെ വിശ്വാസങ്ങളെ മാത്രമേ വിമര്‍ശനവിധേയമാക്കിയിട്ടുള്ളൂ.അല്ലെങ്കില്‍ അതാണ്‌ സുരക്ഷിതം എന്ന്‌ അവര്‍ക്ക്‌ അറിയാം.മറ്റു മതവിഭാഗങ്ങള്‍ സംഘടിതരായതിനാല്‍ രഷ്ട്രീയമായ തിരിച്ചടി ഉണ്ടാകും എന്ന്‌ അവര്‍ക്കറിയാം. ഒരിക്കല്‍ "ആചാര്യന്‍" ന്യൂനപക്ഷ സമുദായത്തില്‍ വിപ്ളവകരമായ മറ്റത്തിനു പുറപ്പെട്ടെങ്കിലും ഇല്ലത്തുനിന്നും ഇറങ്ങുന്നതിനു മുമ്പു തന്നെ നിര്‍ത്തിക്കളഞ്ഞു.പിണറായി വിജയന്‍ ചില ക്രിസ്ത്യന്‍ മിഷണറിമരുമയി വാക്ക്‌ പയറ്റുനടത്തുന്നതും അവര്‍ തിരിച്ച്‌ ഇടയലേഖനം ഇറക്കുന്നതും മറന്നിട്ടില്ല.എന്നാല്‍ അത്‌ വിശ്വാസത്തിണ്റ്റെ പേരില്‍ ഉള്ള വിഷയ്ത്തിലല്ല. വിദ്യഭ്യാസ സ്ഥപനങ്ങളുടെ പേരില്‍ ഉള്ള വിഷയത്തില്‍ ആണ്‌.

ഒരു യുവജനപ്രസ്ഥനമെന്ന നിലയില്‍ ഡി.വൈ.ഫ്‌.ഐ പലപ്പോഴും സമരമുഖത്ത്‌ തങ്ങളുടേതായ നിലപാടുകള്‍ വ്യക്തമായി തെളിയിച്ചിട്ടുള്ളവര്‍ ആണെങ്കിലും ഇപ്പോള്‍ നടത്തുന്നത്‌ തികച്ചും പ്രഹസം ആണെന്ന്‌ പറയാതെവയ്യ.നേരുപറഞ്ഞാല്‍ ഇവര്‍ ആദ്യം പ്രകടനം നടത്തേണ്ടത്‌ സ്വന്തം പാര്‍ട്ടിമാധ്യമങ്ങള്‍ക്കുനേരെ തന്നെയാണ്‌.മന്ത്രമോതിരം മുതല്‍ സേവവരെ ഈ മാധ്യമങ്ങളില്‍ പരസ്യരൂപത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്‌. ഇത്‌ നിര്‍ത്തലാക്കുവാന്‍ വേണ്ടിയായിരിക്കണം ആദ്യം സമരം നടത്തേണ്ടത്‌. ഇക്കാര്യത്തില്‍ "മാധ്യമം" പത്രം പാലിക്കുന്ന നിലപാടിനെ അഭിനന്ദിക്കാതെ വയ്യ.അവര്‍ ഇത്തരക്കാരുടെ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാറില്ല.


സമരം സമൂഹത്തിലെ എല്ലാ തട്ടിപ്പുവീരന്‍മാര്‍ക്കെതിരെയും സ്ഥപനങ്ങള്‍ക്ക്‌ എതിരേയും വേണം.എങ്കിലേ അതിനു യുക്തിയും സാമൂഹിക പ്രസക്തിയും ഉള്ളൂ.അല്ലാത്തപക്ഷം അതൊരു പ്രഹസനമെന്നോ അല്ലെങ്കില്‍ ഒരു വിഭഗത്തോടുള്ള വെല്ലുവിളിയോ ആയി മാറും.

Wednesday, May 21, 2008

പട്ടിണിയുടെ രാഷ്ട്രീയം

പട്ടിണിയും ദാരിദ്രവും ആണ്‌ എന്നും ഇടതുപക്ഷത്തിണ്റ്റെ വളര്‍ച്ചക്ക്‌ വളക്കൂറുള്ള മണ്ണായി വര്‍ത്തിച്ചിട്ടുള്ളത്‌.ജന്‍മിത്വ-മുതലാളിത്വ ചൂഷണത്തിനെതിരെ തൊഴിലാളികളെയും പട്ടിണിപ്പാവങ്ങളെയും സംഘടിപ്പിച്ചുകൊണ്ട്‌ വിപ്ളവത്തിണ്റ്റെ ചുവപ്പന്‍ ചക്രവാളങ്ങള്‍ രചിച്ച്‌ ഒരു കാലത്ത്‌ അവര്‍ കൊടുങ്കാറ്റായി ആഞ്ഞടിച്ചു. ജനങ്ങള്‍ക്കൊപ്പം നിന്ന്‌ അവര്‍ക്കു വേണ്ടി പോരാടിയ ഒരു ഇടതുതലമുറ നമുക്കുണ്ടായി. ത്യാഗങ്ങള്‍ സഹിച്ചും കൊടിയ മര്‍ദ്ധനങ്ങളെ അതിജീവിച്ചും ജനമനസ്സുകളില്‍ കുടിയേറിയവരുടെ പിന്‍മുറക്കാര്‍ ഇന്ന്‌ അധികരത്തിണ്റ്റെ ലഹരിയില്‍ അഹങ്കരിച്ചും പോരടിച്ചും ഒരു ജനതയെ പട്ടിണിയിലേക്ക്‌ തള്ളിവിടുന്ന കാഴ്ചയാണ്‌ നാം കാണുന്നത്‌.പട്ടിണിയെ രാഷ്ടീയമായി ഉപയോഗിക്കാം എന്നതിണ്റ്റെ സാധ്യതകള്‍ ആഗോളതലത്തില്‍ തന്നെ മനസ്സിലാക്കിയവരാണ്‌ ഇടതുപക്ഷം.കമ്യൂണിസവും മാര്‍ക്കിസവും ഉടലെടുത്തതും തുടര്‍ന്നുനിലനിന്നതും പട്ടിണിയും അടിച്ചമര്‍ത്തലുകള്‍കും മൂലമണ്‌. മുമ്പ്‌ പട്ടിണിക്കെതിരെ പടപൊരുതിയവര്‍ ഇന്ന്‌ പരസ്പരം പോരടിക്കുന്നത്‌ പട്ടിണിയെ നാട്ടിലേക്ക്‌ തിരികെകൊണ്ടുവരുവാന്‍ വേണ്ടിയാണ്‌ എന്നത്‌ വൈരുദ്യമായിതോന്നാം.

കര്‍ഷകതൊഴിലാളികളെ ചൂഷണം ചെയ്തിരുന്ന ജന്‍മിമാരില്‍ നിന്നും പിടിച്ചെടുത്ത്‌ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്‌ വിതരണം ചെയ്ത്‌ വിപ്ളവം സൃഷ്ടിച്ച്‌ ഏതാനും പതിറ്റാണ്ടുകള്‍ക്കിപ്പുറം കേരളത്തിലെ നെല്‍ വയലുകളില്‍ നികത്തപ്പെടാതെ കിടക്കുന്നതില്‍ പലതും തൊഴിലാളികളെ ലഭിക്കാതെ തരിശ്ശായിക്കിടക്കാന്‍ തുടങ്ങിയിരിക്കുന്നു.കൃിഷി ചെയ്യുന്ന കര്‍ഷകരാകട്ടെ തൊഴിലാളിക്ഷാമത്താലും പ്രകൃതി ദുരന്തത്താലും ബുദ്ധിമുട്ടുന്നു. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കായി ഘോരഘോരം പ്രസംഗിക്കുന്നവര്‍ പക്ഷെ ഇതു കണ്ടില്ലെന്നു നടിക്കുന്നു. കൊയ്യുവാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ യന്ത്രങ്ങളെ ആശ്രയിക്കുവാന്‍ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുകയും യന്ത്രങ്ങളുമായി വന്നവരെ തടായുകയും ചെയ്തതുമൂലം ഈ വര്‍ഷം തന്നെ ടണ്‍ കണക്കിനു നെല്ല്‌ കേരളത്തിണ്റ്റെ നെല്‍പാടങ്ങളില്‍ നശിച്ചുപോയി.

കേരളം കടുത്ത ഭക്ഷ്യക്ഷാമം നേരിടുവാന്‍ തുടങ്ങിയ വേളയില്‍ ആണിതെന്ന്‌ ഓര്‍ക്കണം. കേരളത്തില്‍ ഭക്ഷ്യക്ഷാമം വന്നതോടെ എന്നും കേന്രനയവും അമേരിക്കയെയും ഒരു രക്ഷാമാര്‍ഗ്ഗമായി ഉപയോഗിക്കാറുള്ള ഇടതുപക്ഷെം ഇതിനെയും അത്തരത്തില്‍ വ്യഖ്യാനിക്കുവന്‍ മുന്നോട്ടുവന്നു. ആഗോളമായി തന്നെ ഉള്ള ഭക്ഷ്യക്ഷാമത്തിണ്റ്റെ പേരില്‍ ഇതിനെ തള്ളിക്കളയുവാന്‍ കഴിയില്ല.ഉള്ളതിനെ ഉപയോഗിക്കാതിരിക്കുകയും ഇനി ആരെങ്കിലും കൃഷിചെയ്തു ജീവിക്കുന്നേങ്കില്‍ അതിനു തടസ്സം സൃഷ്ടിക്കുകയും ചെയ്യുക മാത്രമല്ല ഭക്ഷ്യ സുരക്ഷാപദ്ധതിയെ തുരങ്കം വെക്കുക കൂടി ചെയ്തു ഈ വിദ്വാന്‍മാര്‍ എന്ന്‌ കൂടെ അറിയുമ്പോഴേ ഇടതിണ്റ്റെ പട്ടിണി രാഷ്ടീയം പൂര്‍ണ്ണമാകൂ. എല്‍ഡി എഫില്‍ ചര്‍ച്ചക്ക്‌ വന്നപ്പോള്‍ പദ്ധതിയുടെ ക്രെഡിറ്റ്‌ തങ്ങാള്‍ക്ക്‌ വേണം എന്ന്‌ ഉറപ്പിച്ചു വന്ന വല്യേട്ടനും ചെറിയേട്ടനും പരസ്പരം ചീത്തവിളിച്ചു. പേരില്‍ വെളിയന്‍ എന്ന്‌ ഉണ്ടെങ്കിലും തങ്ങളുടേ ഈഗോമൂലം കേരളത്തിലെ ജനങ്ങള്‍ പട്ടിണിയിലാകും എന്ന്‌ "വെളിവു" പക്ഷെ ഒരു പാര്‍ട്ടിയുടെ നേതാവിനു ഇല്ലാതെ പോയി. പൂച്ചകറുത്തതോ വെളുത്തതോ എന്നത്‌ പ്രശ്നമല്ല എലിയെപിടിച്ചല്‍ മതി എന്ന്‌ പറഞ്ഞതുപോലെ നടപ്പിലാക്കുന്നത്‌ ആരായാലും കുതിച്ചുയര്‍ന്ന അരിവില കുറഞ്ഞാല്‍ മതീയ്ന്നേ പട്ടിണികിടക്കുന്നവര്‍ക്കുള്ളൂ.എന്നാല്‍ കുതിച്ചുയര്‍ന്ന വിലയെ പിടിച്ചുനിര്‍ത്തുവാനും സാധാരണക്കാരണ്റ്റെ പട്ടിണിയകറ്റുവാനും ചേര്‍ന്ന എല്‍ഡിയെഫ്‌ യോഗം തീരുമാനമാകതെ പ്രിഞ്ഞു. അവിടെ രഷ്ട്രീയം കളിക്കുവാനാണ്‌ ഇവിടുത്തെ ജനങ്ങളുടേ പാര്‍ട്ടിയെന്നും പട്ടിണിപ്പാവങ്ങളുടെ പടനായകരെന്നും അവകാശപ്പെടുന്ന ഇടതു നേതാക്കന്‍മാരും പാര്‍ട്ടികളും ശ്രമിച്ചത്‌. അല്‍പദിവസം മുമ്പ്‌ ബംഗാളില്‍ നിന്നും അരികൊണ്ടുവരുവാന്‍ രണ്ടുമന്ത്രിമാര്‍ കാണിച്ച ഉത്സാഹത്തിണ്റ്റെ രാഷ്ട്രീയം ഇവിടത്തെ പത്ര- ടിവി മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നിരുന്നു.

ഈ നാട്ടിലെ പട്ടിണിപ്പാവങ്ങളാണ്‌ പോളിങ്ങ്‌ ബൂത്തില്‍ ക്യൂനിന്ന്‌ തങ്ങളെ ജയിപ്പിച്ചതെന്ന്‌ ഇന്നത്തെ മന്ത്രിപുംഗവന്‍മാര്‍ ഒരു നിമിഷം ഓര്‍ക്കാതെ പോകുന്നത്‌ എന്തേ? തങ്ങള്‍ പട്ടിണീകിടന്നും മുണ്ടു മുറുക്കിയുടുത്തുമാണ്‌ മന്ത്രിമന്തിരങ്ങളിലേക്ക്‌ എത്തിച്ചതെന്നും അവിടേ ആഡംബരജീവിതം നയിക്കുന്നതിനുള്ള വക കണ്ടെത്തുന്നതെന്നും അവരെ ഓര്‍മ്മപ്പെടുത്തുവാന്‍ ജനം ഇനിയും വൈകിക്കൂട.